ഇന്ത്യാ സഖ്യം ഉപേക്ഷിച്ച്‌ ആം ആദ്മി പാര്‍ട്ടി

ന്യൂഡൽഹി: ഒറ്റയ്ക്ക് നിക്കാന്‍ ഉറച്ച്‌ ആം ആദ്മി പാര്‍ട്ടി, ഇന്ത്യ സഖ്യം വിട്ടു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാര്‍ത്ത സഖ്യം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും പാര്‍ട്ടി ആരോപിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇന്ത്യ സംഖ്യം ഉണ്ടാക്കിയതെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മോദിക്ക് ഗുണം ചെയ്യുന്ന കാര്യം മാത്രമേ രാഹുല്‍ ഗാന്ധി പറയൂ എന്നും പ്രസ്താവനയിലുണ്ട്. ഗാന്ധി കുടുംബത്തെ ജയില്‍ പോവുന്നതില്‍ നിന്നും മോദി രക്ഷിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല. ഇനി വരുന്ന ബിഹാർ അടക്കമുള്ള നിയമ‌സഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനമെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും. കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്‍റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു ആം ആദ്മി വ്യക്തമാക്കുന്നു.

TAGS : LATEST NEWS
SUMMARY : Aam Aadmi Party leaves India alliance

Leave a Reply

Your email address will not be published. Required fields are marked *