വര്‍ത്തൂരില്‍ 200 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

 

ബെംഗളൂരു: നഗരത്തില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ ഒഴിപ്പിക്കല്‍ ഭീഷണിയില്‍. അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ഇവരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വര്‍ത്തൂരിന് സമീപം താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ് ഇതെന്ന്് താമസക്കാര്‍ പറഞ്ഞു. വര്‍ത്തൂരിന് സമീപം മുന്നെകൊലാലയില്‍ താത്കാലിക കുടില്‍കെട്ടി 200 ഓളം പേരാണ് താമസിക്കുന്നത്.

വര്‍ത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ പോലീസുകാരാണ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളികാളാണ് ഇവരില്‍ ഭൂരിപക്ഷവും.
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു. ഒഴിഞ്ഞില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കം വീടുകള്‍ പൊളിച്ചുമാറ്റുമെന്നും അധികൃതര്‍ അറിയിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം