മംഗളുരു എയര്‍പോര്‍ട്ടില്‍ സെല്‍ഫിയെടുത്തു; മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

മംഗളുരു: മംഗളുരു എയര്‍പോര്‍ട്ടില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മര്‍ദ്ദനം. മഞ്ചേശ്വരം ബഡാജെ സ്വദേശി അബൂബക്കര്‍ അനസിനാണ് മര്‍ദ്ദനമേറ്റത്. സഹോദരന്‍ ഹാരിസിനെ യാത്രയാക്കാനായി കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. സഹോദരന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുകയായതിനാല്‍ അനസ് എയര്‍പോര്‍ട്ടിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുത്തു.

ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സെല്‍ഫി എടുത്തത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലെത്തുകയും ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. എന്നാല്‍ അബൂബക്കര്‍ അനസിനെതിരെ ജീവനക്കാര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അബൂബക്കര്‍ അനസിനെതിരെ പോലിസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.അതേസമയം തന്നെ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം