ഡല്‍ഹി കലാപം : തസ്ബറിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് സാമ്പത്തിക സഹായം നല്‍കി

ഡല്‍ഹി. രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം കൈമാറി. കലാപത്തില്‍ കൊല്ലപ്പെട്ട തസ്ബറിന്റെ കുടുംബത്തിനാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കലാപബാധിത പ്രദേശമായ ശിവവിഹാറില്‍ നടന്ന ചടങ്ങില്‍ എഐകെഎംസിസി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ് തസ്ബറിന്റെ പിതാവിന് ചെക്ക് കൈമാറുകയായിരുന്നു.
കലാപത്തിന് ഇരയായ മുഴുവന്‍ കുടുംബങ്ങളെയും കണ്ടെത്തി മുസ്ലിം ലീഗ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം കഴിഞ്ഞ ദിവസം മുസ്ഥഫാബാദില്‍ ദേശീയ നേതാക്കള്‍ നിര്‍വ്വഹിച്ചിരുന്നു.
കലാപത്തിനിരയായവരുടെ കുടുംബങ്ങളെ കണ്ടെത്തിയും നാശനഷ്ടങ്ങള്‍ കണക്കാക്കിയുമുള്ള ഡല്‍ഹി റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും എഐകെഎംസിസിയുടെയും നേതാക്കളാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വേക്കും നേതൃത്വം നല്‍കുന്നത്.
ചടങ്ങില്‍ അബു ശ്രീകണ്ഠപുരം, ടി.സി മുനീര്‍, ഹനീഫ കല്ലക്കന്‍, സൂബൈര്‍ കായക്കൊടി സംബന്ധിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം