നികുതി റീഫണ്ടിന് കോഴ; ഇന്‍ഫോസിസ് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളുരു: ആദായനികുതി വകുപ്പിനെ സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ഇന്‍ഫോസിസ് ജീവനക്കാര്‍ അറസ്റ്റില്‍. നികുതി റീഫണ്ട്് പെട്ടെന്ന് ലഭ്യമാക്കാന്‍ കോഴ വാങ്ങിയതിനാണ് അറസ്റ്റിലായത്. രേണുക കാന്ത കല്യാണ്‍കുമാര്‍ (26) ദേവേശ്വര്‍ റെഡ്ഡി (28) പ്രകാശ് (26) എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷത്തിന് മുകളില്‍ നികുതി റീഫണ്ട് ലഭിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ 4% കമ്മീഷനാണ് ഇവര്‍ ചോദിച്ചതെന്നാണ് ആരോപണം. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. സിപിസി ഡാറ്റ ഡിവിഷനിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

നികുതിദായകരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് രേണുകാ കാന്ത കല്യാണ്‍കുമാറാണ്. തുടര്‍ന്ന് മറ്റ് രണ്ടുപേരും നികുതി ഫോണില്‍ വിളിച്ച് കമ്മീഷന്‍ ഉറപ്പാക്കുന്നതാണ് രീതി. സാധാരണ റീഫണ്ട് ലഭിക്കാന്‍ രണ്ട് മാസം സമയമെടുക്കും. എന്നാല്‍ ഏഴ് ദിവസം കൊണ്ട് ഇത് ലഭ്യമാക്കുമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കുന്നത്. കമ്മീഷന്‍ നല്‍കാന്‍ തയ്യാറാത്ത കമ്പനി ഇവരുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതാണ് കേസിലേക്ക് എത്തിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം