ബെംഗളൂരു : പദരായണപുരയിൽ കൊറോണ പ്രതിരോധ പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. പദരായണപുര അറഫത്ത് നഗർ സ്വദേശി ഇർഫാൻ (35) ആണ് പോലീസ് അറസ്റ്റിലായത്. അക്രമണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കെ.ജി ഹള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കോവിഡ് 19 സ്ഥീരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആള്‍ക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിനിടയില്‍ ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളുടേയും മൊബൈൽ ഫോൺ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇർഫാനെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ 127 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ അഞ്ച് പേർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.