13 പേർക്കു കൂടി കോവിഡ്, ബെംഗളൂരു അർബനില്‍ നാല് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു : ഇന്ന് 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 614 ആയി ഉയര്‍ന്നു. വൈകുന്നേരം അഞ്ചു മണിക്ക് പുറത്തിറക്കിയ, കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരമാണിത്.

പുതുതായി രോഗം സ്ഥിരീകരിച്ച 13 പേരിൽ ആറു പേർ കൽബുർഗിയിലും, നാല് പേർ ബെംഗളൂരു അർബനിലും മൂന്നു പേർ ബാഗൽകോട്ടുമാണ്. അതേ സമയം ഇന്നു 22 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 293 ആയി ഉയര്‍ന്നു.

ഇന്ന് ഏറ്റവും കൂടുതൽ പേർക്കു രോഗം ഭേദമായതു മൈസൂരുവിലാണ്. ഇവിടെ 11 പേർ രോഗമുക്തി നേടി. ഇതോടെ മൈസൂരുവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി കുറഞ്ഞു. നേരത്തെ 88 രോഗികൾക്കാണ് മൈസൂരുവിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.

ബെംഗളൂരു അർബനിൽ ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70 ആണ്. ബെൽഗാവിയിൽ 55 പേരും കൽബുർഗിയിൽ 28 പേരും വിജയപുരയിൽ 29 പേരും ബാഗൽകോട്ടിൽ 22 പേരും മാണ്ഡ്യയിൽ 22 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം