ബെംഗളൂരു അർബനിൽ മൂന്ന് പേർക്കു കൂടി കോവിഡ് ; ഇന്നു ഉച്ചവരെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് എട്ടു പേർക്ക്

ബെംഗളൂരു : സംസ്ഥാന സർക്കാർ പുറത്തിയ മോർണിംഗ് ബുള്ളറ്റിൻ പ്രകാരം 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3 പേർ ബെംഗളൂരു അർബനിലാണ്. ബാഗൽ കോട്ട് രണ്ടു പേർക്കും, ഉത്തര കന്നഡയിലെ ഭട്ക്കലിൽ ഒരാൾക്കും, ദക്ഷിണ കന്നഡയിലും, ബെല്ലാരിയിലും ഒരാൾക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നു ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വിജയപുരയിൽ ചികിത്സയിലായിരുന്ന 62 കാരിയാണ് മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഇവർ നേരത്തെ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി.
ഇന്നുച്ചവരെ 3 പേർ രോഗമുക്തി തേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 324 ആയി.
8 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 659 ആയി ഉയർന്നു.

ബെംഗളൂരു അർബനിൽ ഒരാൾക്ക് രോഗം ബാധിച്ചത്  സമ്പർക്കത്തിലൂടെയാണ്.  ബെംഗളൂരു അർബനിലെ പുതിയ രോഗിളിൽ രണ്ടു പുരുഷൻമാരും ഒരു സ്ത്രീയുമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം