ബെംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്‍ വർദ്ധനവ്. ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 48 പേര്‍ക്കാണ്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 753 ആയി ഉയര്‍ന്നു.
ദാവൺഗരെയിലാണ് ഇന്നു ഏറ്റവും കൂടുതൽ കേസുകൾ പൊസിറ്റീവായത്. 14 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഭട്ക്കലിൽ 12 പേർക്കും ബെൽഗാവിയിൽ 11 പേർക്കും ബെംഗളൂരു അർബൻ ജില്ലയിൽ 7 പേർക്കും ചിത്രദുര്‍ഗയില്‍ 3 പേര്‍ക്കും ബല്ലാരിയിൽ ഒരാൾക്കും കോവിഡ് സ്ഥീരീകരിച്ചു. ഭട്ക്കലിൽ പുതുതായി സ്ഥിരീകരിച്ച 12 കേസുകളും നേരത്തെ രോഗം ബാധിച്ച ആളിൽ നിന്നും പകർന്നതാണ്.
പുതിയ റിപ്പോർട്ട് പ്രകാരം 10 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 376 ആയി. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 346 ആണ്. ഇതില്‍ 340 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലെഷനിലും 6 പേര്‍ ആശുപത്രികളില്‍ അത്യാഹിതവിഭാഗത്തിലുമാണ്.
ഇന്നു ഏഴുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബെംഗളൂരു അർബൻ ജില്ലയിലെ രോഗികളുടെ എണ്ണം 72 ആയി ഉയര്‍ന്നു. ജില്ലയില്‍ ഇതുവരെ 163 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 84 പേര്‍ രോഗമുക്തി നേടി. 6 കോവിഡ് മരണവും 1 കോവിഡിതര മരണവും അടക്കം ഏഴു പേരാണ് ബെംഗളൂരു അർബൻ ജില്ലയില്‍ മരിച്ചത്. ഇന്നു രോഗം ഭേദമായവരില്‍ ഏഴു പേര്‍ ബെംഗളൂരു അർബൻ ജില്ലയില്‍ നിന്നാണ്. ബെല്ലാരിയില്‍ രണ്ടു പേരും ധാര്‍വാഡില്‍ ഒരാളും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 98081 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു, ഇതില്‍ 92237 പേരുടെ ഫലം നെഗറ്റീവ് ആണ്. 25865 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്.
റിപ്പോര്‍ട്ട് വായിക്കാം :Evening Media bulletin COVID-19, 08.05.2020 5pm English 2
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം