അഞ്ചു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്കു തിരിച്ചു വരുന്നവർ 14 ദിവസം നിർബന്ധിത കോറൻ്റയിനിൽ കഴിയണം : കർണാടക പോലീസ്

ബെംഗളൂരു : അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റെയിനിൽ തങ്ങണമെന്ന് പോലീസ് മേധാവി. ഇന്ത്യൻ റെയിൽവേ വരും ദിവസങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാല്‍ കോവിഡ് മുൻ കരുതലിൻ്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെക്ക് തിരിച്ചു വരുന്നവർക്കാണ് ഇതു ബാധകം. സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ആണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറൻ്റെയിൻ കാലപരിധി കഴിഞ്ഞാലും യാത്രകൾ ചുരുക്കണം. സംസ്ഥാനത്തു നിന്നും പുറത്തേക്കു പോകുന്നവർക്കും സംസ്ഥാനത്തിനകത്തേക്കു വരുന്നവർക്കും സേവാ സിന്ധു രജിസ്ട്രേഷൻ വഴിയുള്ള പാസ് നിർബന്ധമാണ്. മാത്രമല്ല സർക്കാർ പോർട്ടലായ സേവാ സിന്ധു വഴിമാത്രമേ യാത്രക്കാർക്കുള്ള രജിസ്ട്രേഷൻ അനുവദിക്കുന്നുള്ളുവെന്നും അദ്ദേഹം വ്യക്തതമാക്കി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം