സംസ്ഥാനത്തിന് പുറത്ത് മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുവരുന്നതിന് വിലക്ക്

ബെംഗളുരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ലോക് ഡൗൺ നിയമങ്ങൾ കർശനമാക്കി കർണാടക സർക്കാർ.

ശവസംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുന്നവർ സാമുഹിക അകലമടക്കുള്ള കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇത്തരം ചടങ്ങുകൾ പരമാധി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന് പുറത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സംസ്ഥാനത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കർണാടകയുടെ തീരുമാനം. മാണ്ഡ്യയിൽ ഈയ്യിടെ നടന്ന ശവസംസ്ക്കാരത്തിൽ പങ്കെടുത്തവരിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ഇത്തരം ചടങ്ങുകള്‍ ശക്തമായി നിരീക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പൂനയിൽ നിന്നും മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം മാണ്ഡ്യ അതിർത്തിയിൽ വെച്ച് ജില്ലാ ഭരണകൂടം തടഞ്ഞുവെച്ചിരുന്നു. ഇവരുടെ മൃതദേഹം ഇപ്പോൾ മാണ്ഡ്യ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോവിഡ്  പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന് പുറത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സംസ്ഥാനത്ത് കൊണ്ടുവന്ന് സംസ്കരിക്കുന്നത് ഒഴിവാക്കാനും മരണാന്തര ചടങ്ങുകൾ ചുരുങ്ങിയ രീതിയിൽ അതാത് സംസ്ഥാനങ്ങളിൽ വെച്ചു നടത്താനും മുഖ്യമന്ത്രി യെദിയൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം