ശിവാജി നഗറിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്

ബെംഗളൂരു : ബെംഗളൂരുവിലെ ശിവാജി നഗറിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് പതിനൊന്നു പേർക്ക്. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ ക്വീൻസ് റോഡിലെ ശിഫ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനായ 34 കാരൻ്റെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്.
ഏപ്രിൽ മൂന്നിന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ക്വീൻസ് റോഡിലെ ശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ച 42 കാരനിൽ നിന്നാണ് ആദ്യമായി ഇവിടത്തെ ഡോക്ടർക്ക് രോഗം ബാധിക്കുന്നത്. ഇതോടെ ആശുപത്രി താത്കാലികമായി അടച്ചിട്ടിരുന്നു. ഏപ്രിൽ 22 ന് ആശുപത്രിയിൽ ഒ.പി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനും രോഗം സ്ഥിരീകരിച്ചു. നഴ്സുമായി സമ്പർക്കത്തിലുണ്ടായിരുന്ന 34 കാരനായ ഹൗസ് കീപ്പിങ് സ്റ്റാഫിന് മെയ് 5 ന് കോവിഡ് സ്ഥിരീകരിച്ചു.

ശിവാജി നഗറിലെ തിരക്കേറിയ ചാന്ദിനി ചൗക്കിലെ കെട്ടിടത്തിലായിരുന്നു ഇയാൾ വാടകക്ക് താമസിച്ചിരുന്നത്. ഇതോടെ അധികതർ ചാന്ദിനി ചൗക്ക് മേഖല സീൽ ഡൗൺ ചെയ്തു. ഇതേ കെട്ടിടത്തിലുള്ള 73 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. അതിൽ 11 പേർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം