കോവിഡ് : കർണാടയിൽ ഇന്ന് 55 പോസിറ്റീവ് കേസുകൾ

ബെംഗളൂരു : കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 1147 ലേക്ക്.
പുതുതായി രോഗം സ്ഥിരീകരിച്ചത് 55 പേർക്കാണ്.
മാണ്ഡ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 22 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മാണ്ഡ്യയിലടക്കം ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മുംബൈ യാത്രാ പശ്ചാത്തലമുളളവരാണ്.
കൽബുർഗി 10, യാദഗിരി 3, ശിമോഗ 2, ഉഡുപ്പി 1, ദക്ഷിണ കന്നഡ 2 , കോലാർ 3, ധാർവാഡ് 4 വിജയപുര 1, ഹാസൻ 6, ഉത്തര കന്നഡ – 1 എന്നിങ്ങനെയാണ് കണക്കുകൾ.
ബെംഗളൂരു അർബനിലും ദാവൻഗരെയിലും ഇന്ന്  കേസുകളെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതില്‍  നേരിയ ആശ്വാസം ഉണ്ട്.
ഇന്ന് 13 പേർ രോഗമുക്തി നേടി. ഇതിൽ 7 പേർ ബെംഗളൂരു അർബനിലാണ്. കൽബുർഗി- 4, തുംകൂർ-1, ചിക്കബെല്ലാ പുര- 1 എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ കണക്ക്.
ഇതുവരെ 509 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിൽ ഉള്ളത്  600  പേരാണ്. ഇതിൽ 13 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 37 ആയി. ഉഡുപ്പി സ്വദേശിയായ 54 കാരനാണ് കോവിഡ് ചികിത്സക്കിടെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം