196 പേർക്കു കൂടി കോവിഡ്. : കര്‍ണാടകയില്‍ രോഗം ബാധിച്ചവര്‍ 1939  ആയി ഉയർന്നു

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്നു. ഇന്ന് ഉച്ച വരെയുള്ള സംസ്ഥാന സർക്കാറിൻ്റെ കോവിഡ് ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 196 പേർക്കാണ്. ഇതോടെ സംംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1939  ആയി ഉയർന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ നിരക്കാണിത്. ഒരു കോവിഡിതര മരണമടക്കം രണ്ടു  മരണം ഇന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യാദഗിരി ജില്ലയിലാണ് ഇന്നു സ്ഥിരീകരിച്ചതിൽ കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ  72 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഗദഗ് 15, ചിക്കബെല്ലാപുര 20, കൽബുർഗി 1, റായിച്ചുർ 39. മണ്ഡ്യ 28, ബെംഗളൂരു അർബൻ 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവൺ ഗരെ 3, കോലാർ 2, ഉത്തര കന്നഡ 2 ബെൽഗാവി 1,ധാർവാഡ് 1, ഉഡുപ്പി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

ഒരാള്‍ക്ക് ഇന്ന്‌ രോഗം ഭേദമായിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 598 ആയി  സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികൾ 1297 പേരാണ്. രണ്ടു  കോവിഡ് ഇതര മരണമടക്കം 43 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സക്കിടെ ഇതുവരെ മരണപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം