സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കര്‍ണാടക സർക്കാർ പുറത്തിറക്കി

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 518 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുകളിലും കോവിഡ് ചികിത്സക്കുള്ള നിരക്ക് കർണാടക സർക്കാർ ഇന്ന് പുറത്തുവിട്ടു.

സർക്കാറിൻ്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇവിടെ ചികിത്സകൾ ലഭ്യമാവുക. ഇത്തരം ആശുപത്രികളിൽ 50% ബെഡുകൾ സർക്കാർ റഫർ ചെയ്യുന്ന ( എബിഎആർകെ സ്കീം) രോഗികളുടെ കോവിഡ് ചികിത്സക്കായി മാറ്റിവെക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള ബെഡ്ഡുകൾ സ്വകാര്യമായി കോവിഡ് ചികിത്സ തേടുന്ന രോഗികൾക്കുള്ളതാണ്.
ആരോഗ്യ വകുപ്പ് അധികൃതർ റഫർ ചെയ്യുന്ന കേസുകൾക്ക് പ്രത്യേക സ്ലാബും ആശുപത്രികളിൽ, നേരിട്ട് ചികിത്സ തേടുന്നവർക്ക് മറ്റൊരു സ്ലാബു മാണ് നിശ്ചയിച്ചിരിക്കുന്നത്.സർക്കാർ റഫർ ചെയ്യുന്ന എബിഎആർകെ സ്കീമിൽ പെടുന്നവർക്ക് ജനറൽ വാർഡിന് 5200 രൂപയും മറ്റു രോഗികൾക്ക് 10,000 രൂപയുമാണ് തുക ഈടാക്കുന്നത്.


സര്‍ക്കാര്‍ വിജ്ഞാപനം ഡൌണ്‍ ലോഡ് ചെയ്ത് വായിക്കാം :  HFW-228-ACS-2020 (2)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം