ബെംഗളൂരു : കടല്‍ ജീവികളെ പൂജക്ക് സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധിയുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടുന്ന മന്ത്രവാദിയും കൂട്ടാളികളും വനം വകുപ്പിന്റെ പിടിയിലായി. ബാഗല്‍ക്കോട്ട് സ്വദേശികളായ മന്ത്രവാദി സന്ന ഈരപ്പ ജമ്മണ്ണ (46), ഇയാളുടെ കൂട്ടാളികളായ ബസപ്പ സിദ്ധഗിരി (33) ബെന്തപ്പ ജീരാളി (61) പവന്‍ ജീരാളി (29) എന്നിവരെയാണ് വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ക്ക് ഇവര്‍ പുജ ചെയ്ത ഉടുമ്പിന്റെ ജനനേന്ദ്രിയം ഇയാള്‍ നല്‍കിയിരുന്നു. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്നാണ് ഇയാള്‍ സ്ത്രീകളെ തെറ്റിധരിപ്പിച്ചിരുന്നത്. കൂടാതെ കടല്‍ ജീവികളെ ഉപയോഗിച്ച് പൂജ നടത്തിയാല്‍ സമ്പല്‍ സമൃദ്ധിയുണ്ടാകുമെന്നും മന്ത്രവാദി ആളുകളെ തെറ്റി ധരിപ്പിച്ചിരുന്നു.
ഇവരില്‍ നിന്നും അപൂര്‍വ ഇനം ബെംഗാളി ഉടുമ്പിന്റെ 79 ജനനേന്ദ്രിയങ്ങളും സംരക്ഷിത വിഭാഗത്തില്‍ പെട്ട 503 കടല്‍ ജീവികളുടെ ജഡവും രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
ബാഗല്‍ കോട്ടിലെ വിവിധ ഗ്രാമങ്ങളിലാണ് ഇയാള്‍ പൂജ നടത്തിയിരുന്നത്. പൂജക്ക് രണ്ട് ലക്ഷം വരെ തുക ഇയാള്‍ ഈടാക്കിയതായാണ് വിവരം. ബാഗല്‍ കോട്ടിലെ ജമഖണ്ഡിയില്‍ ആയുര്‍വേദ വനസ്പതി സ്റ്റോര്‍ നടത്തുന്നവരാണ് മന്ത്രവാദിക്കൊപ്പം പിടിയിലായ മറ്റുള്ളവര്‍. പൂജക്കായി മന്ത്രവാദിയുടെ അടുത്തേക്ക് എത്തുന്നവരെ പൂജ സാമഗ്രികള്‍ വാങ്ങാനായി ജമഖണ്ഡിയിലെ ആയുര്‍വേദ വനസ്പതി സ്റ്റോറില്‍ പോകാന്‍ നിര്‍ദേശിക്കും. അവിടെ നിന്നാണ് 2000 രൂപ മുതല്‍ 10000 രൂപ വരെ നല്‍കി ഉടുമ്പിന്റെ ജനനേന്ദ്രിയവും കടല്‍ ജീവികളേയും വാങ്ങിയിരുന്നത്. ഈ പ്രദേശത്തെ നിരവധി പേര്‍ പൂജ നടത്തിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് അന്വേഷണം നടത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.