എംഎല്‍എമാരുടെയും മന്ത്രിമാരുടേയും ശമ്പളം മുപ്പത് ശതമാനം കുറച്ച് കര്‍ണാടക

ബെംഗളൂരു: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍, മന്ത്രിമാര്‍ എന്നിവരുടെ ശമ്പളം മുപ്പത് ശതമാനം വെട്ടിക്കുറക്കുന്നതിനായുള്ള ബില്‍ നിയമസഭ പാസാക്കി. ബില്ലിന് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് അടക്കമുള്ള കക്ഷികള്‍ പിന്തുണ നല്‍കി. കോവിഡ് മുലം സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക തകര്‍ച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് സാമാജികരുടെ ശമ്പളം കുറക്കാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് ശമ്പളം വെട്ടിക്കുറക്കുക. ഇതിലൂടെ ലഭിക്കുന്ന പണം കോവിഡ് ആവശ്യങ്ങള്‍ക്കായി ചിലവഴിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് നിയമ – പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി ജെ.സി. മധുസ്വാമി സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്ലിനെ പിന്തുണച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് അംഗം എച്ച്.കെ. പാട്ടീല്‍, ബില്ലിന്റെ പരിധിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരേയും ഉള്‍പ്പെടുത്തണമായിരുന്ന്എന്ന് അഭിപ്രായപ്പെട്ടു. മാത്രമല്ല സര്‍ക്കാര്‍ മറ്റ് അനാവശ്യ ചെലവുകള്‍ ഒഴിവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം