ബെംഗളൂരു : കര്‍ണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ജനവിധി ഇന്നു നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ബെംഗളൂരു രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലും തുംകൂരു ജില്ലയിലെ സിറ മണ്ഡലത്തിലുമാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഇരു മണ്ഡലങ്ങളിലുമായി 31 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും.
അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ഭാര്യ എച്ച് കുസുമമാണ് ആര്‍ ആര്‍ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മുനിരത്‌നക്കെതിരെ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു മുനിരത്‌ന. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയാണ് മുനിരത്‌ന ബിജെപിയില്‍ എത്തിയത്. ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി വി കൃഷ്ണമൂര്‍ത്തിയും രംഗത്തുണ്ട്.
സിറയില്‍ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. രാകേഷ് ഗൗഡയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മുന്‍ മന്ത്രി ടി ബി ജയചന്ദ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജെ ഡി എസ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍ എ ബി സത്യനാരായണയുടെ ഭാര്യ അമ്മജമ്മയാണ് മത്സരിക്കുന്നത്. സത്യനാരായണയുടെ മരണത്തെ തുടര്‍ന്നാണ് സിറയില്‍ ഉപതെരഞ്ഞെടുപ്പ്.
ഇരു മണ്ഡലങ്ങളിലുമായി 1008 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 6.78 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനം വിനിയോഗിക്കുന്നത്. ഇതില്‍ 7000 ഓളം പേര്‍ കന്നി വോട്ടര്‍മാറാണ്. 2034 ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനും അത്ര തന്നെ വിവി പാറ്റ് മെഷീനുകളും തെരഞ്ഞടുപ്പിനായി ഒരുക്കിയിട്ടുണ്ട്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.