സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം: മന്ത്രി സുരേഷ് കുമാര്‍

ബെംഗളൂരു : കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സുരേഷ് കുമാര്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്ത അഞ്ച് ദിവസത്തികം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍, അധ്യാപക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരുമായി ബുധനാഴ്ച്ച യോഗം നടത്തിയിരുന്നു എങ്കിലും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, സ്‌കൂള്‍ വികസന കമ്മിറ്റി പ്രതിനിധികള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാനുണ്ട്. ഇത്തരം വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടു നല്‍കുക.സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം