ബെംഗളൂരു : ധാര്‍വാഡിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ രാജേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വ്യാഴാഴ്ച രാവിലെ ധാര്‍വാഡ് ബാരാകോത്രിയിലെ വസതിയില്‍ നിന്നും കല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തത്.
ധാര്‍വാഡ് ജില്ലാ പഞ്ചായത്ത് അംഗമായയോഗേഷ് ഗൗഡയെ ഫിറ്റ് നെസ് സെന്ററിലേക്ക് പോകവെ 2016 ജൂണ്‍ 16 ന് പുലര്‍ച്ചെയാണ് അഞ്ചംഗ സംഘം വെട്ടി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു വിനയ് കുല്‍ക്കര്‍ണി.
കൊലക്ക് പിന്നില്‍ വിനയ് കുല്‍ക്കര്‍ണിയുടെ സഹായികളാണെന്ന് പോലീസ് കണ്ടെത്തുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വ്യക്തി വൈരാഗ്യമായിരുന്നു കൊലക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ബി ജെ പി അധികാരത്തിലെത്തിയതോടെ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്നും വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും സിബിഐ കണ്ടെത്തി. ധാര്‍വാഡില്‍ യോഗേഷ് ഗൗഡയുടെ വളര്‍ച്ച തടയാന്‍ വിനയ് കുല്‍ക്കര്‍ണി ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് ബിജെപി ആരോപിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.