ജനിതക മാറ്റം വന്ന കോവിഡ് വൈറസ്; റാന്‍ഡം പരിശോധനയുമായി സര്‍ക്കാര്‍

ബെംഗളൂരു : യു കെയില്‍ നിന്ന് സംസ്ഥാനത്തേക്ക് തിരിചെത്തിയ ഏഴ് പേര്‍ക്ക് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് റാന്‍ഡം പരിശോധന നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവില്‍ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും രോഗം കൂടുതല്‍ പേരില്‍ വ്യാപിച്ചിട്ടുണ്ടോ എന്നറിയാനാണ് റാന്‍ഡം പരിശോധന നടത്തുന്നത്.

യു കെയില്‍ നിന്നും വന്ന 33 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ജിനോമിക്ക് പരിശോധനക്ക് വിധേയമാക്കിയതിലാണ് ഏഴു പേര്‍ക്ക് ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2028 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 1887 പേര്‍ കോവിഡ് നെഗറ്റീവാണ്. 108 പേരുടെ ഫലം അറിവായിട്ടില്ല. ഇവരുടെ കൂടി ഫലം വന്ന ശേഷം, കോവിഡ് പോസിറ്റീവാണെങ്കില്‍ അവരുടെ സാമ്പിളുകള്‍ കൂടി ജെനറ്റിക്ക് പരിശോധനക്ക് വിധേയമാക്കി ഫലമറിഞ്ഞ ശേഷമായിരിക്കും റാന്‍ഡം പരിശോധന ആരംഭിക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് റാന്‍ഡം പരിശോധക്കുള്ള തീരുമാനം കൈകൊണ്ടത്. പ്രതിദിനം 12 സാമ്പിളുകളാണ് നിംഹാന്‍സില്‍ ജെനറ്റിക്ക് പരിശോധനക്ക് വിധേയമാക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം