ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ എട്ട് പേർക്ക് കോവിഡ്

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ വിദ്യാപീഠത്തിന് സമീപമുള്ള ഗവ. മെഡിക്കല്‍ ആന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോളേജ് ഹോസ്റ്റല്‍ പരിസരം കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

ഹോസ്റ്റലിലെ 158 വിദ്യാര്‍ഥികളെ പരിശോധിച്ചതിലാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധനയില്‍ നെഗറ്റീവായവരോട് മുന്‍കരുതല്‍ സ്വീകരിക്കാനും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഏഴു ദിവസത്തിനുള്ളില്‍ വീണ്ടും പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ തിങ്കളാഴ്ച വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 158 പേരില്‍ മാര്‍ച്ച് 9, 10 തീയതികളില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരെ ജയനഗര്‍ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെന്നും ആളുകള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം