സംസ്ഥാനത്തെ കോവിഡ് കെയര്‍ സെന്ററുകളില്‍ ഐ.സി.യു കിടക്കകള്‍ സജ്ജമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് കെയര്‍ സെന്ററുകളില്‍ ഐ.സി.യു കിടക്കകള്‍ സജ്ജമാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.യു കിടക്കകള്‍ ഏര്‍പ്പെടുത്തുന്നത്. നേരിയ ലക്ഷണങ്ങളോടെ സെന്ററുകളില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്ക് പിന്നീട് രോഗം തീവ്രമാകുന്ന സാഹചര്യമുണ്ട്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരില്‍ അഞ്ച് ശതമാനം രോഗികകള്‍ക്ക് പിന്നീട് ഐ.സി.യു കിടക്കകള്‍ ആവശ്യമായി വരുന്നുണ്ട് എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. കൂടുതല്‍ കിടക്കകളുള്ള സെന്ററുകളിലാണ് ആദ്യഘട്ടത്തില്‍ 10 ശതമാനം വീതം ഐ.സി.യു കിടക്കകള്‍ ഏര്‍പ്പെടുത്തുക.

ഇതിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ഹജ്ജ് ഭവനിലും, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലുമുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ ഐ.സി.യു കിടക്കകള്‍ ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബെംഗളൂരുവില്‍ ബിബിഎംപിയുടേയും സര്‍ക്കാറിന്റേയും മേല്‍നോട്ടത്തില്‍ 58 കോവിഡ് കെയര്‍ സെന്ററുകളാണ് നിലവില്‍ ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം