ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 28 ദിവസമാക്കിയതായി ആരോഗ്യ കടുംബക്ഷേമ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍, ജോലിക്കുപോകുന്നവര്‍, ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്കാണ് 28 ദിവസത്തിനകം രണ്ടാം ഡോസ് എടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
എല്ലാ ജില്ലകളിലും ഡെപ്യൂട്ടി കമീഷണര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. ബെംഗളൂരു കോര്‍പ്പറേഷനില്‍ എട്ട് സോണുകളുടേയും കമീഷണര്‍മാരായിരിക്കും മേല്‍ നേട്ടം വഹിക്കുന്നത്. സര്‍ക്കാറിന് കീഴിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ചു മാത്രമേ ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയുള്ളു. പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാതെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസ് നല്‍കുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. മറ്റുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 12 മുതല്‍ 16 ആഴ്ചകള്‍ക്കിടയിലാകും രണ്ടാം ഡോസ് നല്‍കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.