വധഭീഷണി കത്ത്: പോലീസ് തിരുവഞ്ചൂരിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയും എം എൽഎയും ആയ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി കത്ത് കിട്ടിയ സംഭവത്തിൽ പോലീസ് അദ്ദേഹത്തിൽ നിന്ന് മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് ഭീഷണി കത്തിൽ ഇദ്ദേഹത്തിൽ നിന്ന് മൊഴിയെടുഞ്ഞത്.

പത്തു ദിവസത്തിനുള്ളിൽ നാടുവിട്ടില്ലെങ്കിൽ കുടുംബത്തെയടക്കം വകവരുത്തുമെന്നാണ് കത്തിലുള്ളത്. എംഎൽ എ ക്വാട്ടേഴ്സ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. കത്തയച്ചതിന് പിന്നിൽ ടി.പി.ചന്ദ്രശേഖരൻ വധകേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചു.ഭീഷണിക്കത്തിൽ വടക്കൻ ജില്ലകളിൽ ഉപയോഗിക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

കൊലപ്പെടുത്തിയാലും വീണ്ടും ജയിലിൽ തന്നെ പോയാൽ മതിയെന്നാണ് കത്തിലുള്ളത്. ടി. പി. കേസിൽ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലുമുണ്ട്. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളാണ് ഇതിനു പിന്നിലെന്ന് വി.ഡി സതീശൻ ആരോപിച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം