ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഇടിമിന്നലേറ്റ് 49 പേര്‍ മരിച്ചു

ജയ്പൂര്‍: ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മരണപ്പെട്ടത് 49 പേര്‍. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഞായറാഴ്ചയാണ് ജയ്പൂര്‍, ധോല്‍പൂര്‍, കോട്ട ജില്ലകളില്‍ എത്തിയത്. ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 30 പേരാണ് മരിച്ചത്. പ്രയാഗ് രാജ്-14, കാണ്‍പൂര്‍ ദേഹത്-9, കൗഷാബി-4 എന്നിങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചവരുടെ എണ്ണം. രാജസ്ഥാനിലെ ജയ്പൂരില്‍ മാത്രം 11പേര്‍ മരിച്ചു. ഇതില്‍ 6 പേര്‍ വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. കനത്ത മഴക്കിടയിലും 27 പേര്‍ ടവറിന് മുകളില്‍ ഉണ്ടായിരുന്നു. മിന്നലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിന്നലിന് പിന്നാലെ ചിലര്‍ ഭയന്ന് ടവറില്‍ നിന്ന് താഴേക്ക് ചാടി. സമീപത്തെ കാട്ടിലേക്ക് ചാടിയവരെ കണ്ടെത്താനുള്ള തിരച്ചിലും ഊര്‍ജിതമാക്കി. അതേ സമയം മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബല്ലിയ, ഫിറോസാബാദ്, ഗാസിപ്പൂര്‍ ജില്ലകളിലും മഴക്കെടുതി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം