സീനിയോറിറ്റിയെ ചൊല്ലി വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഏറ്റുമുട്ടി

കൊട്ടാരക്കര: സീനിയോറിറ്റിയെ ചൊല്ലി വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഏറ്റുമുട്ടി. കൈയ്ക്കു പരിക്കേറ്റ എസ്‌ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വനിതാ സെല്‍ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിരമിച്ചപ്പോള്‍ സെല്ലിന്റെ ചുമതല ലഭിച്ച എസ്‌ഐയും പിന്നീടെത്തിയ മറ്റൊരു എസ്‌ഐയുമാണ് തമ്മില്‍ ഏറ്റുമുട്ടിയത്. സീനിയോറിറ്റിയെ ചൊല്ലി ഇരുവരും നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പരാതിക്കാര്‍ ഉള്‍പ്പെടെയുള്ളപ്പോഴാണ് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
സീനിയോറിറ്റി തര്‍ക്കത്തെ തുടര്‍ന്ന് ഇതിലൊരാള്‍ നേരത്തെ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.

മല്‍പ്പിടിത്തത്തിനിടെ സെല്‍ ചുമതലയുള്ള എസ്‌ഐയുടെ കൈയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം