മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി.യുടെ ബസുകള്‍ ഈ മാസം 31 വരെ റദ്ദാക്കി

ബെംഗളൂരു: മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി.യുടെ ബസുകള്‍ കുടക് ജില്ലയിലെ രാത്രി കര്‍ഫ്യുവിനെത്തുടര്‍ന്ന് ഈ മാസം 31 വരെ റദ്ദാക്കി.

ഓണത്തോടനുബന്ധിച്ച് കുറച്ചു ബസുകള്‍ റൂട്ട് മാറ്റി സര്‍വീസ് നടത്തുന്ന കാര്യം കര്‍ണാടക ആര്‍ടിസി അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഈ ബസുകള്‍ സുല്‍ത്താന്‍ ബത്തേരി വഴി സര്‍വീസ് നടത്താനാകുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

റദ്ദാക്കിയ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ ലഭിക്കും. കേരളത്തിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തും. അതേസമയം, കണ്ണൂരിലേക്കുള്ള കേരള ആര്‍ടിസിയുടെ ബസുകള്‍ ഓണം പ്രമാണിച്ച് സുല്‍ത്താന്‍ ബത്തേരി വഴി സര്‍വീസ് നടത്തും.

നിലവില്‍ കണ്ണൂര്‍ ഒഴികെയുള്ള വിവിധ ഭാഗങ്ങളിലേക്ക് ബെംഗളൂരുവില്‍നിന്നും മൈസൂരുവില്‍ നിന്നുമായി കര്‍ണാടക ആര്‍ടിസിയുടെ 26 ബസുകളാണ് സര്‍വീസ് നടത്തുന്നത്. കുടക് ജില്ലയില്‍ രാത്രി കര്‍ഫ്യു കര്‍ശനമാക്കിയതിനാല്‍ രാത്രിയില്‍ അന്തസ്സംസ്ഥാന ഗതാഗതം അനുവദിക്കുന്നില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം