ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; കമിതാക്കളെ കൊന്ന് മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ഡൽഹിയിലേക്ക് പോയ കമിതാക്കളെ കൊന്ന് മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും യുവതിയുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ഡൽഹിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ഡൽയിൽ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേശിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പെൺകുട്ടിയെ കഴുത്തു ഞെരിച്ചും യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. യുവാവിൻ്റെ സ്വകാര്യഭാ​ഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. ​പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം