ബെംഗളൂരു: കുടകിലെ സിദ്ദാപുരയില്‍ പ്രളയ ബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവന പദ്ധതിയുടെ ഒന്നാംഘട്ട താക്കോല്‍ ദാനം ഇന്ന് നടക്കും. 2018 ലെ പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിക്കുന്നതിനായി മലബാര്‍ മുസ്ലിം അസോസിയേഷന്‍, സിദ്ദാപുരം മുസ്ലിം അസോസിയേഷന്‍, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, കേരള ഇംദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച പദ്ധതി പ്രകാരം പണി പൂര്‍ത്തിയായ 14 വീടുകളാണ് ഇന്ന് അവകാശികൾക്ക് കൈമാറുന്നത്.
ഹാജി ഉസ്മാന്‍ നഗറിലെ ജമാഅത്ത് കോളനിയില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ സിദ്ദാപുരം മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് യു.എം. മുസ്തഫ ഹാജി അധ്യക്ഷത വഹിക്കും. മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍. എ മുഹമ്മദ് ഉത്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡണ്ട് മൗലാനാ അര്‍ശദ് മദനി 14 വീടുകള്‍ക്കുള്ള താക്കോല്‍ ദാനം നിര്‍വ്വഹിക്കും.
കെ.ജി. ബൊപ്പയ്യ എം.എല്‍.എ, സുനില്‍ സുബ്രമണി എം.എല്‍.സി, വീണ ആച്ചയ്യ എം.എല്‍.സി, കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍, മുന്‍ എം.എല്‍.എ കെ.എം ഇബ്രാഹിം മാസ്റ്റര്‍, ബഷീര്‍ സാഹിബ്, എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, എച്ച്.എ. അബ്ദുല്‍ റഹ്മാന്‍, ടി.പി. അബ്ദുല്‍ റഊഫ് ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.