മംഗളൂരു മൂഡുഷെഡ്ഡെയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു

മംഗളൂരു: മംഗളൂരു മൂഡുഷെഡ്ഡെയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ സംഘം നഗരത്തിൽവടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് വടിവാളുമായെത്തിയ സംഘം കൊലവിളി നടത്തിയത്.

മുസ്തഫ, നിസാം, ഷാരൂഖ്, റിസ്വാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാമഞ്ചൂര്‍ ചരണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ് അഷ്പര്‍ എന്ന യുവാവാണ് അക്രമത്തിനിരയായത്. മൂഡുഷെഡ്ഡെ പിലിക്കുള നിസര്‍ഗധാമയിലെ ഒരു കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന അഷ്പര്‍ മോട്ടോര്‍ ബൈക്കുകളില്‍ പോകുകയായിരുന്ന നാലുപേര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതിനെ ചോദ്യം ചെയ്തിരുന്നു.

കുറച്ച് സമയത്തിന് ശേഷം ഓട്ടോ റിക്ഷയില്‍ തിരിച്ചെത്തിയ സംഘം അഷ്പറിനെ മര്‍ദിച്ച ശേഷം സ്ഥലം വിട്ടു. ഇതിന് തിരിച്ചടി നല്‍കാനെത്തിയ മുസ്തഫയും റിസ്വാനും ഉള്‍പ്പെടെയുള്ള സംഘം അഷ്പറിനെ അക്രമിച്ചവര്‍ക്ക് നേരെ വാള്‍ വീശുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം