കർണാടകയിൽ രാത്രി കർഫ്യൂ ഒക്ടോബർ 25 വരെ നീട്ടി; ബെംഗളൂരുവിൽ രാത്രി കർഫ്യൂവിന് പുറമെ നിരോധനാജ്ഞയും 25 വരെ നീട്ടി

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരി നാഥ് പുറത്തിറക്കി. ഇതിന് പുറമെ ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയ നിലവിലെ നിരോധനാജ്ഞ ഒക്ടോബര്‍ 25 ന് രാവിലെ 6 മണി വരെ നീട്ടി ബെംഗളൂരു സിറ്റി കമീഷണര്‍ കമാല്‍ പന്ത് ഉത്തരവ് ഇറക്കി.

രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയാണ് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കർഫ്യൂ സമയത്ത് അവശ്യ സർവീസുകൾക്ക് ഒഴികെ എല്ലാ സഞ്ചാരങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. കര്‍ഫ്യൂ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, കര്‍ണാടക എപ്പിഡമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരം കേസെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജൂലൈ ഏഴിന് പുറത്തിറക്കിയ പ്രകാരമുള്ള മാർഗനിർദേശങ്ങൾ ഒക്ടോബർ 25 വരെ പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം