സ്‌കാനിയ ബസ് അപകടം; ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് അപകടത്തില്‍പ്പെട്ട കേരള ആര്‍.ടി.സി.യുടെ സ്‌കാനിയ ബസിന്റെ ഡ്രൈവറെ കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ കരമന സ്വദേശി ഹരീഷിനെ (38) ആണ് ബെംഗളൂരു സ്പര്‍ശ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അപകടത്തില്‍ യാത്രക്കാരനായ പാലക്കാട് സ്വദേശി ഫിറോസിനും പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ഫിറോസ് കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ തൊട്ടുമുമ്പിലുണ്ടായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറേയും യാത്രക്കാരനേയും ഉടന്‍ കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യാത്രക്കാരെ മറ്റൊരു ബസില്‍ ബെംഗളൂരുവിലെത്തിച്ചു.

അപകടവിവരമറിഞ്ഞ് ബെംഗളൂരുവിലെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറടക്കം സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയ ഹരീഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം