ബെംഗളൂരുവിലെ കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം 580 ആയി; ഏറ്റവും കൂടുതല്‍ എണ്ണം മഹാദേവപുര,ബൊമ്മനഹള്ളി മേഖലകളില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ നഗരത്തിലെ മൈക്രോ കണ്ടയിന്‍മെന്റുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. ജനുവരി ഒന്നിന് ബെംഗളൂരു കോര്‍പ്പറേഷന് കീഴിലുള്ള എട്ടു സോണുകളിലായി 110 മൈക്രോ കണ്ടയിന്‍മെന്റു സോണുകളും 7876 സജീവ കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ട് ജനുവരി 15 ലേക്കെത്തുമ്പോൾ സജീവ കേസുകളുടെ എണ്ണം 1,29,112 ആകുകയും മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ എണ്ണം 580 ആയി ഉയരുകയും ചെയ്തു.

നിലവില്‍ ഏറ്റവും കൂടുതല്‍ മെക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ ഉള്ളത് മഹാദേവപുര സോണിലാണ് 214 എണ്ണം. ബൊമ്മനഹള്ളി – 137, സൗത്ത് – 61, വെസ്റ്റ്, യെലഹങ്ക – 57, ഈസ്റ്റ് 43, ദാസറഹള്ളി 06, ആര്‍. ആര്‍. നഗര്‍ 05 എന്നിങ്ങനെയാണ് മറ്റു സോണുകളുടെ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെലന്ദൂര്‍ വാര്‍ഡ് നമ്പര്‍ 150 ലാണ് (ദിവസേന ശരാശരി 395 കേസുകള്‍ ) ഏറ്റവും കുറവ് കേസുകള്‍ മുനീശ്വരനഗര്‍ – ബി.ബി.എം.പി വാര്‍ഡ് നമ്പര്‍ – 48 (ശരാശരി 3 രോഗികള്‍).

ശനിയാഴ്ച ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചത് 22, 284 പേര്‍ക്കായിരുന്നു. 2479 പേര്‍ രോഗമുക്തി നേടി. 5 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനിലെ 15 വാര്‍ഡുകളില്‍ 100 ല്‍ കൂടുതല്‍ കോവിഡ് കേസുകളുണ്ട്. ശനിയാഴ്ചത്തെ രോഗ സ്ഥിരീകരണ നിരക്ക് 15.46 ശതമാനമാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം