വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കുമോ..? കര്‍ണാടകയിലെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സുപ്രധാന യോഗം ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കാനും വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ളവയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചക്ക് സുപ്രധാന യോഗം ചേരും. കോവിഡ് വിദഗ്ദര്‍, മുതിര്‍ന്ന മന്ത്രിമാര്‍, വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തിന് ശേഷം പുതിയ തീരുമാനങ്ങള്‍ പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കാള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംസ്ഥാന വ്യാപകമായി വാരാന്ത്യകര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ മന്ത്രിസഭയിലെ അംഗങ്ങളില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു. കോവിഡ് കേസുകള്‍ കുറവായ ജില്ലകളില്‍ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ലോക് ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡേ. കെ. സുധാകറും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതവും ഉപജീവനവും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി ആര്‍.അശോകയും വ്യക്തമാക്കിയിരുന്നു.

കോവിഡ് കേസുകളിലെ വര്‍ധനവിനെ തുടര്‍ന്ന് ജനുവരി 5 നാണ് സംസ്ഥാന വ്യാപകമായി വാരാന്ത്യ കര്‍ഫ്യൂ, രാത്രി കര്‍ഫ്യൂ എന്നിവ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനുവരി 19 വരെയായിരുന്നു നിയന്ത്രണങ്ങൾ. എന്നാൽ സംസ്ഥാനത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്കില്‍ കുത്തനെ വര്‍ധനവുണ്ടായതോടെ ഇത് ജനുവരി 31 വരെ നീട്ടുകയായിരുന്നു.

വ്യാഴാഴ്ച കര്‍ണാടകയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ അര ലക്ഷത്തിനടുത്താണ്( 47,754). 22,143 പേര്‍ രോഗമുക്തി നേടി. 29 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്താകെ 2,93,231 സജീവ കേസുകളാണ് നിലവിലുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം