ഒമിക്രോണിന്‍റെ പുതിയ വകഭേദം 57 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 57 രാജ്യങ്ങളിലാണ് നിലവിൽ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്നും ഇപ്പോഴുള്ള വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ഇത് പടരുന്നതാണ് എന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. നിരവധി തവണ ജനിതമാറ്റം സംഭവിച്ച BA.2 വകഭേദമാണ് പുതിയ ഭീഷണി എന്നാണ് സംഘടന പറയുന്നത്.

കഴിഞ്ഞ വർഷം നവംബർ 24 ന് ആദ്യമായി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ലോകത്ത് പല രാജ്യങ്ങളിലും വ്യാപിച്ചത് അതിവേഗത്തിലായിരുന്നു. ഇന്ത്യയിലടക്കം കോവിഡിന്റെ മൂന്നാം തരംഗത്തിന് മുഖ്യ കാരണവും ഒമിക്രോൺ ആയിരുന്നു.  ഒമിക്രോണിന് ചില സബ്വേരിയന്‍റുകളും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. BA.1, BA.1.1, BA.2, B.3 തുടങ്ങിയ സബ്വേരിയന്‍റുകളാണ് കണ്ടെത്തിയത്. ഇതിൽ BA.1, BA.1.1 എന്നീ വകഭേദങ്ങളാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. ഇത് കൂടാതെ BA.2 വകഭേദവും പതിയെ പടരുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.  57 രാജ്യങ്ങളിലാണ് ഇതുവരെ വ്യാപിച്ചത്.  ലഭ്യമായ വിവരങ്ങളനുസരിച്ച് ഒമിക്രോണിന്‍റെ പുതിയ വകഭേദം അതിവേഗത്തിൽ പടരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം