ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഒമിക്രോണിന്‍റെ ബിഎ.4 (BA.4) ഉപവകഭേദം സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് ഹൈദരാബാദിലാണ് ബിഎ4 സബ്‌വേരിയന്‍റിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡോക്‌ടറിലാണ് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചത്.
ഇന്ത്യൻ സാർസ് കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് (INSACOG) വ്യാഴാഴ്‌ചയാണ് (മെയ് 19) വിവരം പുറത്ത് വിട്ടത്. വ്യാപനശേഷി കൂടുതലായതിനാൽ രാജ്യത്തെ മറ്റിടങ്ങളിലുംഈ ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞർ പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കോവിഡ് കേസുകളുടെ വർധനവിന് കാരണമായ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങളിൽ ഒന്നാണ് ബിഎ.4. നേരത്തെ കേവിഡ് ബാധിച്ചവരിലും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിലും ഈ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിനെക്കാൾ അപകടകാരിയല്ലെങ്കിലും ബിഎ.4 ഉപവകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വാക്‌സിൻ വിതരണം ദ്രുതഗതിയായതിനാൽ ബിഎ.4 വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. ഉപവകഭേദം സ്ഥിരീകരിച്ച സാഹചര്യത്തൽ വരുംദിവസങ്ങളിൽ രാജ്യത്തെ കോവിഡ് നിരക്കുകളിൽ വർധനവുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.