യാത്രക്കാരിക്ക് നേരെ കൈയ്യേറ്റം; ബസ് കണ്ടക്ടർ അറസ്റ്റിൽ

ബെംഗളൂരു: യാത്രക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തു. കര്‍ണാടക ആര്‍.ടി.സി. ബെംഗളൂരു സെന്‍ട്രല്‍ ഡിവിഷനിലെ ബസ് കണ്ടക്ടറായ രവികുമാറിനെയാണ് (58) ബാഗല്‍ഗുണ്ടെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുമായി ബസില്‍ കയറിയ 39-കാരിയാണ് കണ്ടക്ടറുടെ മര്‍ദനത്തിനിരയായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ദാസറഹള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ശൃംഗേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന നോണ്‍ എ.സി. ബസില്‍ കൊപ്പയില്‍നിന്നാണ് സ്ത്രീയും രണ്ടുകുട്ടികളും കയറിയത്. പുലര്‍ച്ചെ ദാസറഹള്ളിയില്‍ ഇറങ്ങുന്നതിനിടെ കണ്ടക്ടറുമായി വാക്തര്‍ക്കമുണ്ടായി. ബസില്‍നിന്ന് സ്ത്രീ ഇറങ്ങാന്‍ താമസിച്ചതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെ കുപിതനായ കണ്ടക്ടര്‍ സ്ത്രീയെ അടിക്കുകയായിരുന്നു.

പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് സ്ത്രീ പരാതി നല്കിയതിനെതുടര്‍ന്ന് പോലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണം നടത്തുന്നുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം