ബെംഗളൂരുവിൽ നവീകരിച്ച റോഡുകൾ തകർന്ന സംഭവം; കരാറുകാരന് പിഴ ചുമത്തി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നവീകരിച്ച റോഡുകൾ തകർന്ന സംഭവത്തിൽ കരാറുകാരന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബ.ബി.എം.പി.) പിഴ ചുമത്തി. കരാറുകാരനായ രമേഷിനാണ് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തിയത്. റോഡ് അറ്റകുറ്റപ്പണി നടത്താനും നിർദേശിച്ചു. റോഡ് നാലുദിവസത്തിനകം തകർന്നത് ഏറെ വിവാദമാകുകയും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 23 കോടി രൂപ ചെലവീട്ടാന് റോഡുകൾ നവീകരിച്ചത്. ഇതിൽ ജ്ഞാനഭാരതി മെയിൻ റോഡിലെ ടാറിങ്ങാണ് ആദ്യം പൊളിഞ്ഞുതുടങ്ങിയത്. ആറുകോടി രൂപ ചെലവഴിച്ചാണ് ഈ ഭാഗം നവീകരിച്ചത്. നാഗർഭവിയിൽ ഡോ. അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിന് സമീപത്തെ റോഡിൽ കുഴി രൂപപ്പെടുകയും എച്ച്.എം.ടി. ലേഔട്ടിലും മാരിയപ്പനപാളയയിലും റോഡ് തകരുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ മൂന്ന് എഞ്ചിനീയർമാർക്ക് ബി.ബി.എം.പി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം