ഇന്ത്യയിലെ ആദ്യ ജി20 യോഗം ഫെബ്രുവരി 9നു ആരംഭിക്കും

ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ആദ്യ ജി20 പരിസ്ഥിതി യോഗത്തിന് ഫെബ്രുവരി 9 മുതൽ തുടക്കമാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിലാണ് യോഗം നടക്കുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട നാല് യോഗങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ജി-20 പ്രതിനിധികൾ ബെംഗളൂരുവിലെ ബയോളജിക്കൽ പാർക്ക് സന്ദർശിക്കും. കർണാടക സർക്കാരുമായി സഹകരിച്ച് പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. യോഗം ഫെബ്രുവരി 11നു അവസാനിക്കും.

ജി 20 പ്രതിനിധികൾ ബെംഗളൂരുവിലെ കൽകെരെ അർബോറേറ്റം, ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എന്നിവ സന്ദർശിക്കും. കൽകെരെയിൽ, സംസ്ഥാന വനംവകുപ്പ് വന പുനരുദ്ധാരണ മാതൃകകളും ജന്തുജാലങ്ങളുടെ ജൈവവൈവിധ്യത്തിന്റെ വിജയകരമായ പുനരുജ്ജീവനവും പ്രദർശിപ്പിക്കും. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ അത്യാധുനിക ബട്ടർഫ്ലൈ പാർക്കും മൃഗ സഫാരികളും കേന്ദ്ര മന്ത്രാലയത്തിന്റെ പ്രതിനിധികൾക്ക് പ്രദർശിപ്പിക്കും. വേദിയിലെ പവലിയനുകളിലൂടെ കർണാടക കരകൗശല വസ്തുക്കളും തുണിത്തരങ്ങളും പ്രദർശിപ്പിക്കുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം