സുപ്രീം കോടതി ചരിത്രത്തിൽ ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങുന്നു

സുപ്രീം കോടതി ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങുന്നു. രാജ്യം പരമാധികാര റിപ്പബ്ലിക്ക് ആയതിന്റെ രണ്ടു ദിവസം കഴിഞ്ഞ്, 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവില്‍ വന്നത്. സുപ്രീം കോടതി നിലവില്‍ വന്നതിന്റെ 73-ാം വാര്‍ഷികാഘോഷങ്ങൾ ഫെബ്രുവരി നാലിനാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് സ്ഥാപക ദിനാഘോഷം എന്ന ആശയത്തിന് പിന്നില്‍.

സ്ഥാപകദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ സിംഗപ്പൂര്‍ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലും അദ്ദേഹം പങ്കെടുക്കും. ചടങ്ങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. യുവതലമുറയ്ക്കടക്കം രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് കൂടുതൽ അറിവ് ലഭ്യമാക്കുക എന്നതാണ്  സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുക വഴി ലക്ഷ്യമിടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം