പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അറബ് ലീഗില്‍ തിരികെ കയറി സിറിയ

12 വര്‍ഷത്തിന് ശേഷം അറബ് ലീഗില്‍ തിരികെ കയറി സിറിയ. പുനപ്രവേശത്തിലൂടെ സിറിയന്‍ സംഘര്‍ഷത്തിന് പൂര്‍ണ പരിഹാരമുണ്ടാക്കാമെന്നാണ് അറബ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചൈന ഇടപെട്ട് സൗദി- ഇറാന്‍ ബന്ധം പുനസ്ഥാപിച്ചതാണ് സിറിയയുടെ പുനപ്രവേശത്തിനുള്ള കാരണം.

കഴിഞ്ഞ ദിവസം കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സിറിയയെ ലീഗില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുണ്ടായ ആഭ്യന്തരകലഹം 12 വര്‍ഷങ്ങളായി സിറിയന്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതിന് പരിഹാരമാകും എന്ന് കരുതിയാണ് സിറിയയിലെ നിലവിലുള്ള സര്‍ക്കാരുമായി അറബ് ലീഗ് നേതൃത്വത്തിന്റെ പുതിയ ആശയവിനിമയം. പുനപ്രവേശത്തോടെ മെയ് 19ന് നടക്കുന്ന അറബ് ലീഗ് യോഗത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പങ്കെടുക്കാമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് അബൂല്‍ ഗെയ്ത് വ്യക്തമാക്കി.

നേരത്തെ സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാനും സൗദിക്കും പരസ്പര വിരുദ്ധ നിലപാടാണ് ഉണ്ടായിരുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് സംരക്ഷണം നല്‍കാന്‍ സൈനിക, സാമ്പത്തിക, നയതന്ത്ര സഹായം നല്‍കി വരികയായിരുന്നു ഇറാന്‍. എന്നാല്‍ അതിനെതിരെ പ്രവര്‍ത്തിച്ച് വരികയായിരുന്നു സൗദി. സൗദി- ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട ചൈന നിരന്തര ചര്‍ച്ചകളുടെ ഭാഗമായി പരിഹാരം സൃഷ്ടിച്ചപ്പോള്‍ അത് സിറിയന്‍ ഭരണകൂടത്തിനും അനുകൂലമായി മാറുകയായിരുന്നു. ഇതാണ് അറബ് ലീഗ് യോഗങ്ങളിലും പ്രതിഫലിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം