തെലങ്കാന: പട്ടികജാതി ഗുരുകുല സ്‌കൂളുകളിലെ ദലിത് വിദ്യാർഥികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കണമെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ഡോ. വി.എസ് അളഗു വർസിനി. ഒരു ഓൺലൈൻ മീറ്റിങ്ങിൽ സംസാരിച്ച വിഡിയോ പ്രചരിച്ചതിനെ തുടർന്ന് നടപടിക്കൊരുങ്ങുകയാണ് ദേശീയ പട്ടികജാതി കമ്മീഷൻ. അളഗു വർഷിണി നടത്തിയ പരാമർശത്തിൽ തെലങ്കാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ദേശീയ പട്ടികജാതി കമീഷൻ നോട്ടീസയച്ചു. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് എടുക്കണമെന്ന് ആവിശ്യപെട്ടാണ് നോട്ടീസ് അയച്ചത്.
‘അവർ (ടോയ്ലറ്റ്) മുറി വൃത്തിയാക്കണം. എന്തുകൊണ്ട് അവർക്ക് സ്വന്തം ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ കഴിയില്ല? നമ്മുടെ ഈ കുട്ടികൾ അവിടെ പോയി ഇരുന്നാലുടൻ ഭക്ഷണം മേശപ്പുറത്ത് വരുന്ന ആഡംബര സമൂഹത്തിൽ നിന്നുള്ളവരല്ല.’ അളഗു വർസിനി പറഞ്ഞതായി പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നു.
പരാമർശങ്ങളുടെ സന്ദർഭത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടു. അധികാരികൾ പ്രതികരിക്കുന്നില്ലെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 338 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കമ്മീഷന് കഴിയും. കമ്മീഷൻ നിലവിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.
അതേസമയം വിവാദത്തോട് ഡോ. വി.എസ് അളഗു വർസിനി പ്രതികരിച്ചു. ഡോർമിറ്ററികൾ, ടോയ്‌ലറ്റുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന വാരാന്ത്യ ‘ഷാംദാൻ’ അല്ലെങ്കിൽ സ്കൂൾ കലണ്ടറിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചാണ് സന്ദർഭം എന്ന് അവർ വിശദീകരിച്ചു. അവരുടെ അഭിപ്രായത്തിൽ അത്തരം പ്രവർത്തനങ്ങൾ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പോലുള്ള പരിപാടികൾക്ക് പകരമാണ്. തന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി തന്റെ പരാമർശങ്ങൾ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്തതാണെന്നും ജാതി പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമായി വിവാദത്തെ തള്ളിക്കളഞ്ഞതായും അവർ പറഞ്ഞു.
<br>
TAGS : TELANGANA NEWS
SUMMARY : National Commission for Scheduled Castes issues notice against IAS officer who asked students to clean toilets