കൊച്ചി കപ്പല്‍ അപകടം: വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി കപ്പല്‍ അപകടത്തില്‍ സർക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശം നല്‍കി. കപ്പല്‍ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാർഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കണം. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും. അതേസമയം കപ്പല്‍ അപകടത്തെ തുടർന്ന് തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റി.

കണ്ടെത്തിയ 28 കണ്ടെയ്നറുകളും ശൂന്യമാണ്. നാല് കണ്ടെയ്നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും. ചെറിയ അഴീക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊട് ഒപ്പം കശുവണ്ടി ലഭിച്ചു. അപകടം പറ്റിയ കപ്പലിലെ കണ്ടെയ്നറില്‍ നിന്ന് കശുവണ്ടി കടലില്‍ പോയിരുന്നു. മെയ് 25നാണ് അപകടം ഉണ്ടായത്.

TAGS : LATEST NEWS
SUMMARY : Kochi ship accident: High Court orders release of information to public

Leave a Reply

Your email address will not be published. Required fields are marked *