പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ആരോപണം: അധ്യാപികയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് എതിരെ നടപടി. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ്‌ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കിളിമാനൂരിലെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സി ആർ ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്.

ഇതേ സ്‌കൂളിലെ വിദ്യാർഥിനിക്കെതിരെയായിരുന്നു വ്യാജപ്രചാരണം. സഹ അധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ്‌ പെൺകുട്ടിയെ ഇരയാക്കിയതെന്ന്‌ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി, പട്ടികജാതി–-വർഗ കമീഷൻ, സ്കൂൾ അധികൃതർ എന്നിവർക്ക്‌ കുടുംബം പരാതി നൽകി. അധ്യാപകർക്കിടയിലെ വ്യക്തിവൈരാഗ്യങ്ങളിൽ കുട്ടികളെ ബലിയാടാക്കുന്നതിൽ ഒടുവിലത്തെ സംഭവമാണിത്.

എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം വരെ ഉപേക്ഷിക്കേണ്ടി വന്നുവെന്നു വരെ വിദ്യാർത്ഥിനി പറഞ്ഞിരുന്നു. വ്യാജപ്രചാരണം അറിഞ്ഞ് മറ്റുള്ളവര്‍ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെണ്‍കുട്ടി പറയുന്നു.

വാർത്തകളെ തുടർന്ന് പ്ലസ് വൺ വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പോലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. സിഡബ്ല്യൂസി അന്വേഷണത്തില്‍ ഉള്‍പ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *