LATEST NEWS

ഐടി മേഖലയില്‍ തൊഴില്‍സമയം ഉയർത്താൻ വീണ്ടും നീക്കം

ബെംഗളൂരു: കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. കുറഞ്ഞ ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം. ഇതിന് പുറമെ ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം. ബുധനാഴ്ച തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു.

സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം ദിവസം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം തൊഴിൽവകുപ്പ് ശ്രമം നടത്തിയിരുന്നു. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മർദത്തിന് വഴിപ്പെട്ടാണ്‌ ഇതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരേ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടെയുള്ളവർ സമരത്തിന്‌ ഇറങ്ങിയിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പ്‌ ഉയർന്നതോടെ നിയമഭേദഗതിയിൽനിന്ന് സർക്കാർ പിന്നോട്ടുപോ‌യി.

പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. ഐടി, ഫിനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികളെ ഈ നീക്കം പ്രതികൂലമായി ബാധിക്കും. മൂന്നു മണിക്കൂർ അധിക തൊഴിൽ സമയം ഏർപ്പെടുത്തുന്നതിന് പുറമേ നഗരത്തിലെ ഗതാഗതക്കുരുക്കിൽ കിടന്ന് സമയം നഷ്ടപ്പെടുന്നതിനാൽ ദിവസം 15- 16 മണിക്കൂർ ജോലിക്കായി ചെലവഴിക്കേണ്ട അവസ്ഥവരുമെന്നും സ്ത്രീ ജീവനക്കാരെ ഇതു കൂടുതലായി ബാധിക്കുമെന്നും കെഐടിയു സംസ്ഥാന സെക്രട്ടറി ചിത്ര പറഞ്ഞു.

അതേസയം പരമാവധി തൊഴിൽ സമയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ വാദം. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തൊഴിൽ സമയം വർധിപ്പിച്ചിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് പറയുന്നു.

SUMMARY: Another move to increase working hours in the IT sector; Employees protest

NEWS DESK

Recent Posts

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…

3 hours ago

മദ്യലഹരിയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…

4 hours ago

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…

4 hours ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…

5 hours ago

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…

5 hours ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…

5 hours ago