ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂര്‍ണ ചന്ദ്ര, ഭൂമിക്, പ്രജ്വല്‍, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്.
മരിച്ചവരില്‍ എട്ടുപേരും ബെംഗളൂരു സ്വദേശികളാണ്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടും. ശ്രാവണ്‍ കര്‍ണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥിയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗളൂരു സ്വദേശിയും മരിച്ചവരിലുള്‍പ്പെടും. ശ്രാവണ്‍ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മരിച്ചവരിൽ 13 വയസ്സുള്ള വിദ്യാർഥിനിയും ഉള്‍പ്പെട്ടിട്ടുണ്ട്. യലഹങ്ക ടൗൺ സ്വദേശിയായ ദിവ്യാംശിയാണ് ബൗറിങ് ആശുപത്രിയിൽ മരിച്ചത്.അമ്മയോടൊപ്പം റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ കിരീടാഘോഷം കാണാനെത്തിയതായിരുന്നു ദിവ്യാംശി.