ബെംഗളൂരു: ഐപിഎൽ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവം അങ്ങേയറ്റം വേദനാജനവും ഞെട്ടലുളവാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ കാണാന്‍ എത്തിയ ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ തന്‍റെ കുറിപ്പില്‍ പറഞ്ഞു,
ಆರ್ಸಿಬಿಯ ಐಪಿಎಲ್ ಗೆಲುವಿನ ಸಂಭ್ರಮಾಚರಣೆಗೆ ಸಾಕ್ಷಿಯಾಗಬೇಕಿದ್ದ ಜನರು
ದುರಂತಕ್ಕೆ ಒಳಗಾಗಿ, ಮೃತಪಟ್ಟಿರುವುದು ತೀವ್ರ ನೋವು ಮತ್ತು ಆಘಾತ ತಂದಿದೆ. ಮೃತರಿಗೆ ನನ್ನ ಸಂತಾಪಗಳು. ಅವರ ಕುಟುಂಬಕ್ಕೆ ನನ್ನ ಸಾಂತ್ವನಗಳು.ಅಭಿಮಾನ ಇರಲಿ, ಆದರೆ ಜೀವಕ್ಕಿಂತ ದೊಡ್ಡದಲ್ಲ. ದಯವಿಟ್ಟು ಎಲ್ಲರೂ ಸುರಕ್ಷಿತವಾಗಿರಿ ಎಂದು ಮನವಿ ಮಾಡಿಕೊಳ್ಳುತ್ತೇನೆ.
— DK Shivakumar (@DKShivakumar) June 4, 2025
അതേസമയം ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ ദുരന്തം സംഭവിച്ചിട്ടും ആഘോഷം തുടർന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ നടപടിയില്‍ കടുത്ത വിമർശനം ഉയരുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ വിജയാഘോഷം തുടർന്നതാണ് വിമർശനത്തിന് വഴിവെച്ചത്.
ആർസിബി വിജയാഘോഷത്തെ വിമർശിച്ച് ബിസിസിഐയും രംഗത്തെത്തി. ആരാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ദുമാൽ ചോദിച്ചു. പരിപാടി അടിയന്തരമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അരുൺ ദുമാൽ പറഞ്ഞു.
അപകടത്തില്‍ 11 പേരാണ് മരിച്ചത്. അമ്പതിലധികം ആളുകൾക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.