ബെംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എല്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലുംതിരക്കിലും 11 പേര് മരിച്ച സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ, സിറ്റി പോലീസ് കമീഷണര്‍ ബി.ദയാനന്ദ, അഡീഷനല്‍ കമീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്, സെന്‍ട്രല്‍ ഡിവിഷന് ഡി.സി.പി, എ.സി.പി, ക്ലബ്ബന്‍ പാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന് ഹൗസ് മാസ്റ്റര്‍, സ്റ്റേഷന് ഹൗസ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ആർ.സി.ബി ഭാരവാഹികളടക്കം ഉത്തരവാദികളെ മുഴുവൻ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിരമിച്ച ഹൈകോടതി ജഡ്ജി മൈക്കൽ ഡി.കുന്‍ഹ ചെയര്‍മാനായുള്ള കമീഷന് ദുരന്തത്തില്‍ അന്വേഷണം നടത്തും. റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ഭാരവാഹികള്‍, ഡി.എൻ.എ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.
സംഭവത്തില്‍ കര്‍ണാടക ഹൈകോടതിയും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. ആർ.സി.ബി ഭാരവാഹികൾ, പരിപാടി സംഘടിപ്പിച്ച കർണാടക ക്രിക്കറ്റ് അസോസിയേഷൻ, വിക്ടറി പരേഡ് കൈകാര്യം ചെയ്ത ഡി.എൻ.എ എന്റർടെയിൻമെന്റ് എന്നിവക്കെതിരെ ബെംഗളൂരു പൊലീസും കേസെടുത്തിരുന്നു.