ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ ബുക്കിങ് 20 ശതമാനം കുറഞ്ഞതായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ഓപ്പറേറ്റഴ്‌സ് പ്രസിഡന്റ്. അന്താരാഷ്‌ട്ര യാത്രയിൽ 18-22 വരെ ശതമാനവും ആഭ്യന്തര യാത്രയിൽ 10–12 വരെ ശതമാനവും കുറഞ്ഞതായി പ്രസിഡന്റ് രവി ഗോസൈൻ അറിയിച്ചു. വിമാനയാത്രയുടെ നിരക്കിൽ 15 ശതമാനവും കുറവുണ്ടായി.
ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് അഹമ്മദാബാദില്‍ തകര്‍ന്ന് വീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിന് ശേഷം വിദേശ ടിക്കറ്റ് ബുക്കിംഗില്‍ 18 മുതല്‍ 22 ശതമാനം വരെയും ആഭ്യന്തരയാത്രകളില്‍ പത്ത് മുതല്‍ 12 ശതമാനം വരെയും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകളുടെ നിരക്കില്‍ പത്ത് മുതല്‍ 15 ശതമാനം വരെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സാങ്കേതിക കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒന്‍പത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ദുബായ് – ചെന്നൈ, ഡല്‍ഹി – മെല്‍ബണ്‍, മെല്‍ബണ്‍ – ഡല്‍ഹി, ദുബായ് – ഹൈദരാബാദ്, പൂനെ – ഡല്‍ഹി, അഹമ്മദാബാദ് – ഡല്‍ഹി, ഹൈദരാബാദ് – മുംബയ്, ചെന്നൈ – മുംബയ്, ഡല്‍ഹി – പൂനെ വിമാനങ്ങളാണ് റദ്ദാക്കിയത്.
SUMMARY: Ahmedabad accident: Air India bookings down by 20 percent